'വിക്ടിം പ്രൊട്ടക്ഷന്‍ ആക്ടുളളതുകൊണ്ടാണ് ഇരയായ കന്യാസ്ത്രീക്ക് കുറുവിലങ്ങാട് മഠത്തില്‍ താമസിക്കാന്‍ സാധിക്കുന്നത്. സെഷന്‍സ് കോടതി വിധി വന്നു എന്നുകരുതി കന്യാസ്ത്രീകളെ മഠത്തില്‍ നിന്ന് സ്ഥലം മാറ്റാനോ മറ്റ് നടപടികള്‍ എടുക്കാനോ പാടില്ല
കേരളത്തിലെ സ്ത്രീകൾ ഫ്രാങ്കോയുടെ പീഡനങ്ങളേററ് മുറിവേററ ശരീരവും മനസ്സുമായി ഇന്നും പോരാട്ടത്തിൻെറ വഴിയിൽ ഉറച്ചുനില്ക്കുന്ന ആ കന്യാസ്ത്രീയോടും അവരെ പിന്തണയ്ക്കുന്ന മററു കന്യാസ്ത്രീ സഹോദരിമാരോടും ഒപ്പമാണ്-
പാവം ഫ്രാങ്കോ മുളക്കലിനെ പീഡിപ്പിച്ചതിന് കന്യാസ്ത്രീക്ക് ശിക്ഷ വിധിച്ചില്ല എന്നത് വിധിയെപ്പറ്റി ആശ്വാസത്തിന് വക നല്‍കുന്നു. ഈ വിധി അനീതിയാണ്. നാളെ ഇത്തരം സാഹചര്യങ്ങളില്‍ പരാതിയുമായി ആരും വരാത്ത സാഹചര്യമുണ്ടാക്കുന്ന വിധി- ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഞങ്ങള്‍ ഇതുവരെയും, ഇവിടുന്നങ്ങോട്ടും സുരക്ഷിതരല്ല. മഠത്തില്‍ പുറത്തുപറയാന്‍ കഴിയാത്ത കാര്യങ്ങളാണ് നടക്കുന്നത്. ഫ്രാങ്കോ മുളയ്ക്കല്‍ കാശും സ്വാധീനവുമുള്ളയാളാണ്. കാശും സ്വാധീനവുമുണ്ടെങ്കില്‍ എന്തും നേടാന്‍ സാധിക്കും. അത്തരത്തിലൊരു കലമാണിത്. ജുഡീഷ്യറിയില്‍ നിന്ന് നീതി ലഭിച്ചില്ല. സ്വാധീനത്തിന്റെ ബലത്തിലാണ് ഇക്കണ്ട കാര്യങ്ങളെല്ലാം സംഭവിച്ചത് എന്നും സിസ്റ്റര്‍ അനുപമ കൂട്ടിച്ചേര്‍ത്തു.
ഇത്തരമൊരു വിധി കോടതിയില്‍ നിന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. തെളിവുകള്‍ കൊണ്ടും സാഹചര്യംകൊണ്ടും കുറ്റക്കാരനെന്ന് വിശ്വസിച്ച വ്യക്തിയെ ഒരു നിമിഷം കൊണ്ട് കുറ്റക്കാരനല്ലെന്ന് കോടതി പ്രഖ്യാപിച്ചിരിക്കുകയാണ്
'തികച്ചും വിവേചനപരമായ സമീപനമാണ് പീഡനത്തിനിരയായ കന്യാസ്ത്രീയോടും അവരെ പിന്തുണച്ച അഞ്ച് സഹപ്രവര്‍ത്തകരോടും മഠത്തിലുളളവര്‍ പെരുമാറുന്നത്. മഠത്തിലുളളവര്‍ ഇവരോട് സംസാരിക്കാറില്ല